Quantcast
Channel: लघुकथा
Viewing all articles
Browse latest Browse all 2466

आज़ादी –മോചനം

$
0
0

मलयालम में अनुवाद: दिलीप, वामनपुरम

         കാലങ്ങൾ നീണ്ട കാത്തിരിപ്പിനും അസംഖ്യം അമ്മമാരുടെ തോരാത്ത കണ്ണുനീരിനും നിരവധി യുവാക്കളുടെ നിറം മങ്ങിയ സ്വപ്നങ്ങൾക്കും  വറ്റാത്ത വറുതിക്കാലത്തിനും ശേഷം, ഒടുവിൽ ‘അവർ’  ( അവൾ ) വന്നെത്തിയിരിക്കുന്നു.  ഭാദ്രമാസത്തിലെ കൃഷ്ണ പക്ഷത്തിലെ ഇരുണ്ട രാത്രിയിൽ ‘അവർ ‘ ക്ക് സ്വാഗതമരുളാൻ സൂര്യ ചന്ദ്രൻമാർ പോലും വിണ്ണിൽ നിന്ന് മണ്ണിലേക്ക് ഇറങ്ങി വന്നപോലെ.  കൂടെയുള്ള ശുഭ്ര വേഷധാരികൾ, മണ്ണിന്റെ പൊടിപോലും തൊട്ടാത്ത അവരുടെ തിളങ്ങുന്ന പാദരക്ഷൾ. വാദ്യമേളങ്ങളുടെ ആകാശം മുട്ടുന്നന്ന ശബ്ദലോഷങ്ങളോടൊപ്പം ‘അവരെ ‘ പല്ലക്കിലിരുത്തി ഘോഷയാത്രയ്ക്കൊപ്പം ആടിയും പാടിയും നാൽക്കവലയിലെത്തിയപ്പോൾ ‘അവർ’  ഇടത്തേയ്ക്കൊന്നു നോക്കി. അനന്ത കാലങ്ങളായി കനത്ത ഇരുട്ട് മാത്രം കണ്ടിരിക്കുന്ന അസംഖ്യം കണ്ണുകളിൽ പ്രതീക്ഷയുടെ ദീപാവലി തെളിഞ്ഞപോലെ.  ‘അവർ  ‘ സ്നിഗ്ധമായ മിഴികളോടെ അവരെ നോക്കി.  പിന്നെ പല്ലക്കിൽ നിന്നിറങ്ങി ചെളിനിറഞ്ഞ വഴി ചവിട്ടിയപ്പോഴേക്കും വാദ്യഘോഷങ്ങൾ പൊടുന്നനെ നിലച്ചു.  ചുറ്റുപാടാകെ കനത്ത നിശബ്ദതയിൽ മൂടി.

” എന്താണിത് ? അങ്ങ് എവിടേക്കാണ്  പോകുന്നത് ? ശുഭ്രവസ്ത്രധാരി നെറ്റിചുളിച്ചു.

” എവിടേക്കെന്നോ ? കാലങ്ങളായി തപം ചെയ്തവർ, ആ നിസീമ തപത്തിന്റെ കരുത്തിലാണ്  ഞാൻ ഇന്നിവിടെ നിൽക്കുന്നത്.  എന്നെ ആവശ്യമുള്ള അവർക്കിടയിലേക്ക് ഞാൻ പോകുന്നു.  ദൃഢ സ്വരത്തിൽ സഹർഷം ‘അവർ ‘  പറഞ്ഞു.

ആ തീരുമാനത്തെ നിരാകരിച്ചുകൊണ്ട് മുതിർന്ന ശുഭ്ര വേഷധാരി മുന്നോട്ട് വന്നു. ഇരുട്ടിലാണ്ടു നിന്ന ജനതയെ സംബോധന ചെയ്ത് വിനയാന്വിതനായി പറഞ്ഞു, ” സഹോദരീ സഹോദരൻമാരേ, നിങ്ങളുടെ ത്യാഗത്തിന്റെ ഫലമാണ് ഈ സുദിനം. ഇവിടെ അധികാരം നിങ്ങൾക്കാണ്. എന്നാൽ എനിക്കൊരു അപേക്ഷയുണ്ട്, ‘അവർ ‘ ഇന്ന് വന്നിട്ടേയുള്ളൂ.  ചുറ്റും കനത്ത ഇരുട്ട് മൂടി യിരിക്കുകയാണെന്ന് നിങ്ങൾക്കറിയാം. ഇന്നത്തെ രാത്രി അവരെ വിശ്രമിക്കാൻ വിടാം. അല്പ നേരത്തെ കാര്യമല്ലേ. അടുത്ത പ്രഭാതത്തിൽ അന്നെ ഞാൻ അവരെ നിങ്ങളുടെ അടുത്തെത്തിക്കാം. അതുവരെ നിങ്ങൾക്ക് സ്വാഗതത്തിനുള്ള ഒരുക്കങ്ങളാകാം. “

അവർ സമ്മതിച്ചു കൊണ്ട് തല കുലുക്കി. പിന്നെ പ്രതീക്ഷയാർന്ന മിഴികളോടെ ‘അവർ ‘ ക്കുനേരേ നോക്കിനിന്നു. ആ മിഴികളുടെ മൗനാനുവാദത്തിൽ ‘ ”അവർ ‘ സ്വമേധയാ പല്ലക്കിനു നേരേ നടന്നു. ശുഭ്ര വേഷധാരികളുടെ നെറ്റിയിലെ ചുളിവുകൾ നിവർന്നു. ചുണ്ടുകളിൽ കുടിലമായൊരു പുഞ്ചിരി പടർന്നു. ‘അവർ ‘ ശുഭ്ര വേഷധാരികൾക്ക് സൂചന നൽകി. വാദ്യ മേളങ്ങൾ വീണ്ടും മദയാനയെപ്പോലെ അലറി. ‘അവർ ‘പല്ലക്കേറിയപ്പോഴേക്കും ശുഭ്ര വേഷധാരികൾ ഉറപ്പുള്ള റോഡു കടന്ന് പ്രകാശം ചൊരിഞ്ഞു നിൽക്കുന്ന കെട്ടിടങ്ങൾക്കു നേരേ നടന്നു.

            ഇരുട്ട് മറയുന്നതും പ്രകാശം പരക്കുന്നതും കാത്ത് അവർ ….. ഇന്നും.

 


Viewing all articles
Browse latest Browse all 2466

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>